കേരളം

നിയമപ്രശ്‌നങ്ങളില്‍ അഭിപ്രായം വേണ്ട; മതനേതാക്കള്‍ക്കു വഴങ്ങില്ലെന്നു ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മതനേതാക്കള്‍ക്കു നിയമകാര്യങ്ങളില്‍ പരിശീലനം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ നിയമപ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്കു വഴങ്ങില്ലെന്നും ഹൈക്കോടതി. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാര്യത്തില്‍ മാത്രമേ മതനേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാനാവൂ എന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സിഎസ് ഡയസ് എന്നിവര്‍ പറഞ്ഞു.

''കോടതിയില്‍ ഉള്ളത് നിയമത്തില്‍ പരിശീലനം നേടിയവരാണ്. മതനേതാക്ക്ള്‍ക്കു നിയമകാര്യത്തില്‍ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിയമ പ്രശ്‌നത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്കു വഴങ്ങില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ കാര്യത്തില്‍ അവര്‍ അഭിപ്രായം പറയട്ടെ, കോടതി പരിഗണിക്കാം''-ബെഞ്ച് പറഞ്ഞു.

വിവാഹ മോചന കേസില്‍ പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി നിരീക്ഷണം. ഭര്‍ത്താവിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെ തന്നെ വിവാഹ മോചനം നേടാന്‍ മുസ്ലിം ഭാര്യയ്ക്ക് അവകാശമുണ്ടെന്നായിരുന്നു വിധി. വിധി പുനപ്പശോധിക്കാന്‍ കാരണമൊന്നുമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം