കേരളം

ഹെലികോപ്ടര്‍ അപകടം: നെടുമ്പാശ്ശേരി വിമാനത്താവളം റൺവേ അടച്ചു; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം റൺവേ താൽക്കാലികമായി അടച്ചു. പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണതിനെ തുടർന്നാണ് റൺവേ അടച്ചത്. രണ്ടുമണിക്കൂർ സർവീസുകൾ തടസ്സപ്പെടും. ഇതേതുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട മൂന്ന് രാജ്യാന്തര വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

മസ്ക്കറ്റ് - കൊച്ചി വിമാനം തിരുവനന്തപുരത്തേക്കും അഹമ്മദാബാദ് - കൊച്ചി വിമാനം കോയമ്പത്തൂരിലേക്കും ഭുവനേശ്വർ-കൊച്ചി വിമാനം ബം​ഗളൂരുവിലേക്കുമാണ് തിരിച്ചുവിട്ടത്. 

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെ 150 അടി ഉയരത്തിൽ നിന്നാണ് ഹെലികോപ്ടർ വീണത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഹെലികോപ്ടർ റൺവേയിൽ നിന്ന് നീക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു