കേരളം

പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങി; കുടുംബം സഞ്ചരിച്ച ഓട്ടോ ബസ്സിലിടിച്ചു; നവജാതശിശു അടക്കം മൂന്ന് പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിലുണ്ടായ അപകടത്തില്‍ നവജാത ശിശുവടക്കം മൂന്നുപേര്‍ മരിച്ചു. പളളിപ്പുറത്താണ് അപകടം ഉണ്ടായത്. നാലുദിവസം പ്രായമായ കുഞ്ഞ്, ഓട്ടോ ഡ്രൈവര്‍ സുനില്‍, ബന്ധു ശോഭ എന്നിവരാണ് മരിച്ചത്.മണമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോ സൂപ്പര്‍ ഫാസ്റ്റ് ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഓട്ടോയില്‍ ആറ് പേര്‍ ഉണ്ടായിരുന്നു.  മഹേഷ്, ഭാര്യ അനു, ഇവരുടെ മൂത്ത ആണ്‍കുട്ടിയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഹേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  ബസ് ബ്രേക്ക് ചെയ്തപ്പോള്‍ ഓട്ടോ ഇടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...