ദേശീയം

മോര്‍ബി ദുരന്തം;  ആശ്വസിപ്പിക്കാന്‍ നാളെ പ്രധാനമന്ത്രി എത്തും

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മോര്‍ബി പാലം തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരിക്കും സന്ദര്‍ശനം. അപകടത്തില്‍ പരിക്കേറ്റവരെയും മോദി സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രിയുടെ നാളത്തെ സംസ്ഥാനത്തെ മറ്റ് പരിപാടികള്‍ റദ്ദാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് മോര്‍ബി തൂക്കുപാലം തകര്‍ന്ന് വീണത്. 76 കുട്ടികള്‍ ഉള്‍പ്പടെ അപകടത്തില്‍ 141 പേര്‍ മരിച്ചിരുന്നു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. 

ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. ഇതോടെ അമിതഭാരം താങ്ങാനാകാതെ തൂക്കുപാലം തകരുകയായിരുന്നെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച തൂക്കുപാലം അറ്റകുറ്റപ്പണിക്കുശേഷം ഒക്ടോബര്‍ 26-നാണ് തുറന്നുകൊടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍