ചലച്ചിത്രം

പുറത്താക്കിയത് അറിയിച്ചിട്ടില്ല ; തിരിച്ചെടുത്തതും : ദിലീപ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ്. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണങ്ങള്‍ ശരിയല്ല. നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നടി പരാതി നല്‍കിയിരുന്നെങ്കില്‍ സംഘടന വിശദീകരണം ചോദിക്കണമായിരുന്നു. വിഷയത്തില്‍ പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് സൂചിപ്പിച്ചു.

അതേസമയം ആക്രമണത്തിന് ഇരയായ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ഭാരവാഹികള്‍ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

അതിനിടെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ കേരള സമൂഹത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മന്ത്രിമാരും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖരും അമ്മയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാല്‍ പ്രസിഡന്റായിരിക്കെ ഇത്തരം നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനും തുറന്നടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി